|
|
![]() |
|||||
|
|
|
എന്നും ഒന്നിച്ചുണ്ടായിരുന്നത് നമ്മളായിരുന്നു. അമ്പേറ്റുവീണ പക്ഷി ഞാനായിരുന്നു. വിലപിയ്ക്കാനെന്നും നീ ഒറ്റയ്ക്കായിരുന്നു. എന്നും അകന്നുപോയത് നമ്മുടെ കണ്ണുകളായിരുന്നു. ഓര്‍മ്മ കാഴ്ചയായി. എന്റെ കൈകളിലെ പിടച്ച ഞരമ്പില്‍ നിന്റെ പേരു തുടിയ്ക്കുന്നുണ്ട്. ഞാനതു പതുക്കെ മുറിച്ചു; നീയൊഴുകിവരുന്നതു കാണാന്‍. മുറിവു നീ പനികൊണ്ടു തുന്നി; ചെവിയില്‍ പറഞ്ഞു; 'കരയുന്നതു നീ കണ്ണീരു കുടിയ്ക്കുന്നതു ഞാന്‍!' പ്രീത ശശിധരന്‍ |